Friday 30 March 2012

ദണ്ടകാരണ്യത്തിലേയ്ക്കൊരു യാത്ര....

   

  വീണ്ടുമൊരു ഡയറിക്കുറിപ്പ്......                            


                                   ദണ്‍ഡകാരണ്യത്തിലേയ്ക്കൊരു യാത്ര...സംഗതി ഔദ്യോഗികം തന്നെ....എന്നാലും ഭാരതത്തിന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നതെങ്കിലും അവിടെവരെ ചെന്നെത്താനുള്ള  ബുദ്ധിമുട്ടുകള്‍കൊണ്ടും  സുഹൃത്തുകളില്‍ ചിലര്‍ പറഞ്ഞുകേട്ട   ചിലഅറിവുകള്‍ കൊണ്ടും ഒക്കെ എന്തോ ഒര ക്ഷിതാവസ്ഥ....എന്നാലും സര്‍ക്കാര്‍ കാര്യം മുറ പോലെ തന്നെ എന്നല്ലേ.....പോവുക തന്നെ...
പതിവ് പോലെ എല്ലാ യാത്രകള്‍ക്കും മുന്‍പ് ചെയ്യാറുള്ളത് പോലെ ലക്ഷ്യ സ്ഥാനത്തു എന്തൊക്കെ കാഴ്ച്ച്ചകളുണ്ടെന്നു തിരക്കി...യാത്ര ചെയ്യുന്ന വഴിയില്‍ തന്നെയാണ് പോലും  കാന്കേര്‍ വാലി നാഷണല്‍ പാര്‍ക്ക്, ചിത്രകൂട് വെള്ളച്ചാട്ടം ( ഭാരതത്തിന്റെ നയാഗ്ര എന്നും അറിയപ്പെടുന്നുണ്ട് ) ,തീരധ്ഗഡ് ഫാള്‍സ് ,കുടുംസര്‍ കേവ്സ്, ബാര്‍സുര്‍ ഇരട്ട ഗണേശക്ഷേത്രം എന്നിവ... കൂട്ടത്തില്‍ പറ്റിയാല്‍ കുറെ ആദിവാസി ഗ്രാമങ്ങളും സന്ദര്‍ശിയ്ക്കാം..  ആനന്ദലബ്ധിയ്ക്കിനി എന്ത് വേണം...എന്തായാലും ഇനി പുറപ്പെടുക തന്നെ.....
                                              ദില്ലിയില്‍  നിന്ന് അതി രാവിലെ 0550  ന്റെ വിമാനത്തിനു തന്നെ പുറപ്പെട്ടു....ചത്തീസ്ഗഡ്ന്‍റെ തലസ്ഥാനമായ റായ്പൂരിലെയ്ക്ക്....ഔദ്യോഗിക യാത്ര ആയതു കൊണ്ട് ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ തന്നെ ആശ്രയം......നഷ്ടത്തിലോടുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിനു ശകലം പ്രാണവായു കൊടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ്   സര്‍ക്കാര്‍ ഉധ്യോഗസ്ഥരെല്ലാം തങ്ങളുടെ യാത്രകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ വഴിയാക്കുക എന്നത്.....സൈത്യ കാലത്തിലെ തണുപ്പും മൂടല്‍ മഞ്ഞും ഒക്കെയുണ്ടെങ്കിലും വിമാനം സമയത്ത് തന്നെ പറന്നുയര്‍ന്നു....
                                          ചത്തീസ്ഗഡ്  എന്ന പേരിനു പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് പറഞ്ഞു കേള്‍ക്കുന്നത് ...അതില്‍ ഏറ്റവും പ്രധാനം മഹാഭാരത കാലത്തിനോടനുബന്ധിച്ചുള്ളതാണ്...ജരാസന്ധന്റെ രാജ്യത്ത് നിന്നും തുകല്‍പ്പണിയിലേര്‍പ്പെട്ട 36   കുടുംബങ്ങള്‍ ഇവിടെയ്ക്ക് കുടിയേറി എന്നത്രേ ...ച ത്തീസ്  എന്നാല്‍ 36  എന്നാണല്ലോ....അത് കൊണ്ട് 36  കുടുംബങ്ങളുടെ കൂട്ടം എന്നര്‍ത്ഥം വരുന്ന  ച ത്തീസ്ഗഡ് എന്നാ പേര് നിലവില്‍ വന്നു പോലും....ചേദി വംസത്തിന്റെ ആസ്ഥാനം എന്നര്‍ത്ഥം വരുന്ന  ചേദിസ്ഗഡ് ആണ് പിന്നീട് ചത്തീസ്ഗഡ്  ആയി മാറിയത് എന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്......
                                      ഏതാണ്ട് ഒന്നര മണിക്കൂര്‍ നേരത്ത യാത്ര......ഞാനിതാ റായ്പൂരില്‍ ....ഇനിയാണ് യാത്ര ദുഷ്ക്കരം...ഏതാണ്ട് 610  കി മി ദൂരെയാണ് എനിയ്ക്കെത്തെണ്ട സ്ഥലം...പെട്ടെന്ന് അങ്ങേത്തെണ്ടതുള്ളത് കൊണ്ട് വിശ്രമത്തിനോ പരിചയക്കാരെ കാണാനോ  സമയം നഷ്ടപെടുത്താനൊന്നും വയ്യ....അപ്പോള്‍ തന്നെ ബസ് സ്ടണ്ടിലെയ്ക്ക് ..നക്സല്‍ ആക്രമണവും മറ്റും കാരണം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യാന്‍ നിവൃത്തിയില്ല...അത് കൊണ്ട് തന്നെ സാധാരണ ജനങ്ങളുടെ കൂടെ അവിടുത്തെ ബസ്സില്‍ തന്നെ യാത്ര ചെയ്തെ മതിയാകൂ...ടിക്കെറ്റ് എല്ലാം നേരത്തെ തന്നെ ശരിയാക്കി വെച്ചിരുന്നു.....ദില്ലിയില്‍ നിന്ന് കിട്ടിയ വിവരം മൂലം ഐര്പോര്ട്ടില്‍ നിന്നും പിക്ക്  ചെയ്യാന്‍ ചിലര്‍ വന്നിരുന്നു....അധികം സംസാരവും ഒന്നുമില്ല ..പെട്ടെന്ന് തന്നെ ബസ് സ്ടാണ്ടില്‍ കൊണ്ടെത്തിച്ചു ടിക്കെട്ടും കയ്യില്‍ തന്നു ഒന്നും പറയാതെ അവര്‍ മടങ്ങി..ഷേവ് ചെയ്യതിരിയ്ക്കാനും മുഷിഞ്ഞ വസ്ത്രം ധരിയ്ക്കനുമൊക്കെ നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു....ടിക്കെട്ടില്‍ നിന്ന് ബസ്‌ നമ്പര്‍ കണ്ടു പിടിച്ചു ബാഗും ലാപ്പും അലക്ഷ്യമായി റാക്കില്‍ വെച്ച് സീറ്റിലിരുന്നു.....സമയത്ത് തന്നെ ബസ് പുറപ്പെട്ടു...രയ്പൂരില്‍ നിന്ന് ജഗ്ദാല്‍പൂരിലെയ്ക്ക്..പക്ഷെ സംസ്ഥാന തലസ്ഥാനത്ത് നിന്നും യാത്ര തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി ..യാത്ര പ്രതീക്ഷിച്ചത്ത്ര ഈസി അല്ലെന്ന്... സാമാന്യം ഭേദപ്പെട്ട നിലയിലുള്ള ഒരു ബസ്സ്‌ തന്നെ...പക്ഷെ നമ്മുടെ നാട്ടിലോടുന്ന വോള്‍വോയുടെ അടുത്തു പോലും എത്തില്ല കേട്ടോ....ഉച്ചഭക്ഷണം കഴിയ്ക്കാന്‍ നിന്ര്‍ത്തിയ ഒരു രേസ്റ്റൊരന്റ്റ് ...മക്ടി ഡാബ..ആ   പേരിലൊരു കുട്ടികളുടെ ചിത്രം  ഇറങ്ങിയിട്ടു ണ്ട്  എന്നാണെന്റെ ഓര്‍മ ...ശബാന അസ്മി ആണെന്ന് തോന്നുന്നു പ്രധാന വേഷത്തില്‍....ഏതായാലും അവിടെയുണ്ടായ ഒരു പ്രിവറ്റ് റൂമില്‍ കയറിയിരുന്നു എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വീണ്ടും വണ്ടിയില്‍ കയറിയിരുന്നു.... ..ജഗ്ദാല്‍ പൂര്‍ വരെ വല്യ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകില്ല എന്നാണ് വിവരം കിട്ടിയത്....ഏതാണ്ട് അത് പോലെ  തന്നെ....വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ വൈകുന്നേരമായപ്പോള്‍ സ്ഥലത്തെത്തി.....ഇടയ്ക്ക് ചില സ്ഥലങ്ങളില്‍ ചായ കുടിയ്ക്കാന്‍  നിര്‍ത്തിയതെയുള്ളൂ...

                                          ഏകദേശം വൈകുന്നേരം 7  മണിയോടടുപ്പിച്ചു ജഗ്ദാല്പുരില്‍ എത്തി....ഇനി മുന്നോട്ടുള്ള യാത്ര തുടരുന്നത് വരെ ഇവിടെ തങ്ങിയെ പറ്റൂ..താമസം സര്‍ക്കാര്‍ വക ഗസ്റ്റ് ഹൌസില്‍ ....അടുത്ത ദിവസം പുലര്‍ച്ചെ ഉണര്‍ന്നു പുറപ്പെടാന്‍ തയ്യറായപ്പോളാണറിഞ്ഞത് രണ്ടു ദിവസത്തേയ്ക്ക് നക്സലുകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ ആണ് പോലും .അതുകൊണ്ട് വാഹനങ്ങളൊന്നും നിരത്തിലിരങ്ങില്ല..അപ്പൊ പിന്നെ യാത്ര മാറ്റി വെച്ചേ മതിയാകൂ...സ്വയം വിധിയെപ്പഴിച്ച് കൊണ്ട് ഇനി രണ്ടു ദിവസം ഇവിടെ തന്നെ തങ്ങണം...അപ്പൊ പിന്നെ വീണു കിട്ടിയ രണ്ടു നാളുകള്‍ എങ്ങിനെ ഉപയോഗ പ്പെടുത്തമെന്നായി ചിന്തകള്‍...അന്വേഷണത്തില്‍ നിന്നറിയാന്‍ കഴിഞ്ഞത് ഭാരതത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടവും കുടുംസര്‍ കേവ്സ് എന്നിവ ഇവിടെ അടുത്താണ് പോലും....ഏതാണ്ട് 35  കി മി മാത്രം....പരിചയക്കാരോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ബന്ദ്‌ ആണെങ്കിലും  ടു വീലര്‍ നിരത്തിലിറക്കുന്നതില്‍ പ്രശനങ്ങളോന്നും ഉണ്ടാകില്ല എന്നാണ്...എന്നാലും ആദ്യ ദിവസം പുറത്തേക്ക് പോക്ക് വേണ്ടായെന്നു  വെച്ചു....പ്ര  ശ നങ്ങ ളോന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം ആകാം ചുറ്റിക്കറക്കം....പ്രതീക്ഷിച്ചത് പോലെ ആദ്യ ദിവസം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല...അത് കൊണ്ട് അടുത്ത ദിവസം ഒരു ടു വീലര്‍ സങ്കടിപ്പിച്ചു യാത്രയ്ക്ക് തയ്യാറായി....കൂട്ടത്തില്‍ പ്രാദേശിക ഭാഷ അറിയാവുന്ന ഒരാളെ കൂടി കൂട്ടി...ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് തന്നെ ലക്ഷ്യ സ്ഥാനത്തെത്തി ..പക്ഷെ വഴി നിറയെ പോലീസിന്റെ ചെക്കിങ്ങും മറ്റും  ആയിരുന്നു....ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഏതാണ്ട് വിശ്വാസയോഗ്യമായ മറുപടി നല്‍കിയത് കൊണ്ടാകും പെട്ടെന്ന് തന്നെ കടന്നു പോകാന്‍ അനുവദിച്ചു...അടുത്തെത്തുന്നതിനു കുറച്ചു മുന്നേ തന്നെ ശക്തിയായി വെള്ളം ഒഴുകുന്നതിന്റെ ശബ്ദം കേട്ട് തുടങ്ങി.....ഇതാ ആ കാണുന്നതാണ് ഭാരതത്തിന്റെ  നയാഗ്ര എന്നറിയപ്പെടുന്ന ചിത്ര കൂട് വെള്ളച്ചാട്ടം.. ഏതാണ്ട് 700  അടി മുകളില്‍ നിന്ന് താഴേയ്ക്ക് കുതിയ്ക്കുന്നു..നല്ല ചെമ്മന്നു നിറത്തിലുള്ള വെള്ളം.....മണ്‍സൂണ്‍ തുടങ്ങാന്‍ ഇനിയും ദിവസങ്ങള്‍ അവശേഷിയ്ക്കുന്നത് കൊണ്ടാകണം വെള്ളത്തിനു പറഞ്ഞു കേട്ടിടത്തോളം ശക്തിയില്ല.. അടുത്തു തന്നെ ചെറിയ ഒരു ക്ഷേത്രവും പിന്നൊരു ടൂറിസ്റ്റ് ബംഗ്ലാവും ഉണ്ട്...മുകളില്‍ നിന്ന് കാണുന്നതല്ലാതെ കുറച്ചു പടികള്‍ ഇറങ്ങി നമുക്ക് വെള്ളച്ചാട്ടത്തിന്റെ താഴെയും എത്തിച്ചേരാവുന്നതാണ്...കുറെ സമയം ആ ഭ്രമിപ്പിയ്ക്കുന്ന സൌന്ദര്യവും നോക്കിയിരുന്നു...വെള്ളച്ചാട്ടത്തിനോടടുത്തുള്ള കുറ്റിക്കാട്ടിലൊക്കെ പ്രണയ ജോടികള്‍ സ്ഥലകാലബോധമില്ലാതെ ഇരിയ്ക്കുന്നത് കണ്ടു...ആരെയും ശല്യം ചെയ്യാതെ അവിടൊക്കെ ചുറ്റിക്കറങ്ങി നടന്നു കണ്ടു.....തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞു തങ്ങളുടെ മാത്രമായ ലോകത്ത് കുറച്ചു സമയം ചിലവഴിയ്ക്കാന്‍ കിട്ടിയ അവസരമല്ലേ അവര്‍ക്ക്...സ്വര്‍ഗത്തിലെ കട്ടുരുമ്പായി വെറുതെ അവരെ ബുദ്ധിമുട്ടിയ്ക്കേണ്ട എന്ന് കരുതി..... ഒരു പക്ഷെ  ദില്ലിയിലെ പാര്‍ക്കുകളിലും മാള്കളുടെ ഒഴിഞ്ഞ കോണിലുമൊക്കെ   സഭ്യതയുടെ അതിര്‍ വരന്പ്‌ കടക്കുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ പലതും കണ്ടു  ശീലിച്ചത് കൊണ്ടുമായിരിയ്ക്കും.....ഇവര്‍ എത്രയോ ഭേദം എന്ന് തോന്നി....





                                                  ഇനി ഞാന്‍ സഞ്ചരിയ്ക്കാന്‍ പോകുന്നത് ചത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തു കൂടിയാണ്....സംസ്ഥാനത്തെ ഏറ്റവും ദുര്‍ഗടം പിടിച്ച സ്ഥലം....ആന്ധ്രപ്രദേശിലെ നിസാമാബാദിനെയും  ഒറീസ്സയെയും ബന്ധിയ്പിയ്ക്കുന്ന NH  16 ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും അതിന്റെ അവസ്ഥ നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ ചെമ്മണ്ണ്‍  പാതകളെക്കാള്‍  പരിതാപകരമാണ്....ഈ പ്രദേശത്തു കാര്യമായ വികസനം നടക്കേണ്ടതിനു ഒരു കാരണം ഇതും കൂടിയാണ്...




മധ്യ ഭാരതത്തിലെ ഏറ്റവും പുരാതനമായ് ആദിവാസി സമൂഹം ജീവിയ്ക്കുന്നത് ഈ പ്രദേശത്താണ്..ഇനിയും സര്‍വേ നടക്കാത്ത അതിദുര്‍ഗമവും ദുര്‍ഗടവുമായ വന പ്രദേശങ്ങളില്‍ പ്രദേശവാസികളില്‍ നിന്നകന്നു ഒറ്റപ്പെട്ടു കഴിയുകയാണവര്‍.....ഈ പ്രദേശത്തു ഏതാണ്ട് 7  പ്രധാന ആദിവാസി സമൂഹം ആണുള്ളത്.....ഗോണ്ട്,അഭുജ്മാറിയ , ബൈസണ്‍ ഹോണ്‍മാറിയ  , മുറിയ ,ഹല്‍ബ,ബത്ര ,ദുര്‍വ എന്നിവരാണവര്‍... ഇവരെക്കൂടാതെ വളരെയധികം ഉപജാതികളും ഉണ്ട് പോലും...ഇതില്‍ സാമൂഹികപരമായി ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നില്‍ക്കുന്നവര്‍ ബത്ര എന്ന വിഭാഗക്കാരും പ്രദേശവാസികളില്‍ നിന്ന് ഏറ്റവും അകന്നു ഉള്‍ക്കാടുകളില്‍ ക്കഴിഞ്ഞു ഏറ്റവും  പ്രാകൃതമായ ജീവിത രീതികള്‍ അനുവര്‍ത്തിയ്ക്കുന്നവര്‍ അഭുജ് മാറിയ എന്നാ വിഭാഗക്കാരും ആണ്...അബുജ് മാട് എന്ന പ്രദേശത്താണ് അഭുജ് മാറിയ എന്നാ വിഭാഗക്കാര്‍ കൂടുതലും കാണപ്പെടുന്നത്....പുറം ലോകത്തിനു ഇത് വരെ അജ്ഞാതമായ പ്രദേശമായത് കൊണ്ട് തന്നെ ഇവിടം നക്സലുകളുടെ വിഹാര കേന്ദ്രം കൂടിയാണ്...വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ ടി വി ചാനെലില്‍ ഈ പ്രദേശത്തെപ്പറ്റി ഒരു ഡോകുമെന്ററി കണ്ടതോര്‍ക്കുന്നു..... 
ഇരുമ്പ് ,അലുമിനിയം ,സ്വര്‍ണം,യുറേനിയം ,വജ്രം എന്നീ ധാതുക്കളുടെ അയിരുകളും നാനാജാതി  വനസമ്പത്തും കൊണ്ട്  സമൃദ്ധമാണ്‌ ഇവിടം...നന്നായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഭാരതത്തിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ...എന്നിട്ടും നക്സലിസവും വികസനമില്ലയ്മയും കൊണ്ട് പൊറുതി മുട്ടുകയാണ് സംസ്ഥാനം. 
                        രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര തുടങ്ങുകയായി....ബസ്സിന്റെ ടിക്കെറ്റ് ഒക്കെ നേരത്തെ തയ്യാറായിരുന്നു....റായ്പൂരില്‍ നിന്ന് പുറപ്പെട്ട അതെ വേഷത്തില്‍ തന്നെയാണിപ്പോഴും യാത്ര... 
"പരിചയം തോന്നിയ്ക്കുന്ന മുഖങ്ങളൊക്കെ ചിലപ്പോള്‍ ബസ്സിലും വഴിയിലുമൊക്കെ കണ്ടെന്നു വരും കണ്ടതായി ഭാവിയ്ക്കേണ്ട "
ഇതായിരുന്നു    പുറപ്പെടുന്നതിനു   മുന്‍പ്  കിട്ടിയ  നിര്‍ദേശം...ബസ്സ്‌ വന്നു നിന്നു..നമ്മുടെ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ കണ്ടിട്ടുള്ളത് പോലുള്ള ഒരു കണ്ഠം ബെച്ച വണ്ടി...എങ്ങിനെയോ അതില്‍ കയറി പ്പറ്റി...ആളുകളൊക്കെ നില്‍ക്കുന്നുണ്ടെങ്കിലും ചില സീറ്റുകളൊക്കെ ഒഴിഞ്ഞു കിടക്കുകയാണ്...ആളുണ്ടെന്നു  യാത്രക്കാരെ അറിയിക്കാനായി ഒരു തൂവാലയോ പഴയ പേപ്പറോ ഒക്കെ സീറ്റില്‍ വെച്ചിട്ടുമുണ്ട്...അകത്തേയ്ക്ക് കയറിയപ്പോ തന്നെ ഒരാള്‍ എഴുന്നേറ്റു ഇരിയ്ക്കാന്‍ സ്ഥലം ഒഴിഞ്ഞു തന്നു..എവിടെയോ കണ്ടത് പോലെ.....ചിലപ്പോ തോന്നലായിരിയ്ക്കും....ബസ്സ്‌ പുറപ്പെടാന്‍ തയാറായി ..പതുക്കെ നീങ്ങിത്തുടങ്ങി...പെട്ടെന്ന് തന്നെ കുറച്ചു ചെറുപ്പക്കാര്‍ പല വശങ്ങളില്‍  നിന്നും ഓടി വന്നു ദൃതി പിടിച്ചു ബസ്സിലേയ്ക്കു കയറി നേരത്തെ തൂവാലയും പേപ്പറും ഒക്കെ കൊണ്ട് റിസര്‍വ് ചെയ്തിരുന്ന സീറ്റുകളില്‍  ഇരുന്നു...എന്റെ അടുത്തും വന്നിരുന്നു ഒരാള്‍.....വന്നിരുന്ന ഉടനെ തന്നെ സീറ്റിനടിയില്‍ വെച്ച എന്തോ അവിടെ തന്നെയുണ്ടെന്നുറപ്പു വരുത്തി....മൊബൈല്‍ എടുത്തു പെട്ടെന്നൊരു എസ് എം എസ് ചെയ്തു വീണ്ടും പഴയത് പോലെ തന്നെയിരുന്നു..ഇടയ്ക്കെപ്പോഴോ നെറ്റ് വര്‍ക്ക്‌ ഇല്ലാതാകുന്നതുവരെ തുടര്‍ച്ചയായ ഇടവേളകളില്‍ ഈ എസ് എം എസ് കലാപരിപാടി തുടര്‍ന്ന് കൊണ്ടിരുന്നു...ഇടയ്ക്കൊക്കെ ബസ്സ്‌ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു....കുറെ നേരത്തെ യാത്രയ്ക്ക് ശേഷം ബസ്സ്‌ ഗീഥം എന്ന സ്ഥലത്തെത്തി....രാമായണത്തിലെ ജടായുവിന്റെ രാജധാനിയായിരുന്നു പോലും ഈ സ്ഥലം ...രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ അപഹരിച്ചു കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണ് രാവണനെ നേരിടാന്‍ ജടായു പറന്നുയരുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ചിറകറ്റു ഭൂമിയില്‍ പതിച്ചതും...നാസിക്കിനടുത്ത് എവിടെയോ ആണത്രേ ജടായു വീണത്‌...കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ബസ്സ്‌ വീണ്ടും യാത്ര തുടങ്ങി...അവിടെ നിന്ന് യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ മൊബൈല്‍ നെറ്റ് വര്‍ക്ക്‌ ഇല്ലാതെയായി...ഇപ്പോള്‍ യാത്ര വിജനമായ വെറും കാടിന് നടുവിലൂടെ നാട്ടിന്‍ പുറങ്ങളിലെ ഒറ്റയടിപ്പാതയെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിലുള്ള മ ണ്‍റോഡിലൂടെയാണ്....എതിരെ നിന്നൊരു വണ്ടി വന്നാല്‍ കടത്തി വിടാന്‍ ഡ്രൈവര്‍ നന്നേ ബുദ്ധിമുട്ടി ക്കൊണ്ടിരുന്നു...മുന്നോട്ടു പോകും തോറും വഴിയിലുട നീളം ബാരിക്കേഡുകള്‍ ...തലയിലും മുഖത്തുമൊക്കെ തുണികൊണ്ട് മൂടിയ കുറെ പോലീസുകാര്‍ അടുത്തു വന്നു ഡ്രൈവരോടും കണ്ടക്ടരോടും പതിഞ്ഞ ശബ്ധത്തില്‍ എന്തോ ചോദിയ്ക്കുന്നു.കൈയിലുള്ള ഒരു പഴയ പുസ്തകത്തില്‍ എന്തോ കുത്തികുറിയ്ക്കുന്നു വീണ്ടും യാത്ര തുടരുന്നു.....പിന്നീടുള്ള യാത്രയില്‍ വഴിയിലുടനീളം ഈ പരിപാടി കുരേത്തവണ ആവര്‍ത്തിച്ചു...NH  16  ലൂടെയാണ് യാത്രയെന്ന് റോഡ്‌ സൈഡില്‍ കണ്ട ബോര്‍ഡില്‍ നിന്ന് മനട്സ്സിലായി...ഭാരതത്തിന്റെ ഹൃദയ ഭാഗത്ത് ഇങ്ങിനെയും ഇത്ര പരിതാപകരമായ അവസ്ഥയില്‍ ഒരു NH . വിശ്വസിയ്ക്കാനേ പറ്റുന്നില്ല...ഇടയ്ക്ക് ചില സ്ഥലങ്ങളിലൊക്കെ റോഡ്‌ പണി  നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു...അങ്ങിനെ ഏതാണ്ട് ദിവസം മുഴുവന്‍ നീണ്ടു നിന്ന യാത്രയുടെ അവസാനം ബസ്സ്‌ ലക്ഷ്യസ്ഥാനത്തെത്തി....ആളുകളൊക്കെ പതുക്കെ ഇറങ്ങിത്തുടങ്ങി...ഏതോ അന്യഗ്രഹത്തില്‍ എത്തിയ അവസ്ഥയിലായി ഞാന്‍.....  ..എന്തായാലും മൊബൈലില്‍ നെറ്റ് വര്‍ക്ക്‌ കിട്ടുന്നുണ്ട്‌...അത്ര തന്നെ ആശ്വാസം...നേരത്തെ കയറിയ ചെറുപ്പക്കാരും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്..സീറ്റിനടിയില്‍ നിന്നും തലയ്ക്കു മുകളിലെ റാക്കില്‍ നിന്നും സാധനങ്ങള്‍ എടുക്കാനുള്ള തിരക്കിലാണെല്ലാവരും...അത്രയും നേരം അന്യോന്യം സംസരിയ്ക്കാതിരുന്നവരൊക്കെ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു തുടങ്ങി.....സാധനങ്ങള്‍ എടുത്തതിന്റെ കൂട്ടത്തില്‍ കണ്ടു എല്ലാവരുടെ കൈയ്യിലും തോക്കുകള്‍...ബസ്സ്‌ പുറപ്പെടുന്നതിനു മുന്‍പേ കൊണ്ട് വെച്ചതായിരിയ്ക്കണം....ഒന്ന് രണ്ടു പേരൊക്കെ അടുത്തു വന്നു പരിചയഭാവം കാണിച്ചു തുടങ്ങി...യാത്രയുടെ തുടക്കത്തില്‍ സീറ്റ്‌ നല്‍കിയ ചെറുപ്പക്കാരനേയും അവരുടെ കൂട്ടത്തില്‍ കണ്ടു....  എനിയ്ക്കും അവരുടെ കൂടെ തന്നെയാണ് പോകേണ്ടതും ഇനിയത്തെ യാത്രയ്ക്കായി അവരുടെ വണ്ടി വരുമെന്നും പിന്നീടുള്ള  സംസാരത്തില്‍ നിന്ന് മനസ്സിലായി..എല്ലാം നേരത്തെ നിശ്ചയിച്ചു ഉറപ്പിച്ച കാര്യങ്ങള്‍...ബസ്സില്‍ നിന്നിറങ്ങി ക്കൊണ്ടിരിയ്ക്കുമ്പോള്‍ തന്നെ അവരുടെ വണ്ടി  വന്നു അതിലും കണ്ടു കുറെ തലയും മുഖവുമൊക്കെ തുണി കൊണ്ട് മൂടിയ,  തോക്കുകള്‍ കൈയിലെന്തിയ കുറെ ചെറുപ്പക്കാരെ....ഏതാണ്ട് 20  മിനുട്ട് നേരത്തെ യാത്ര കൊണ്ട് അവരുടെ കാംപില്‍ എത്തി...മെയിന്‍ റോഡില്‍ നിന്ന് ഉള്ളിലേയ്ക്ക് കയറി ഏതാണ്ട് കാട് എന്ന് പറയാവുന്നിടത്തു വളരെയധികം സുരക്ഷയോട് കൂടിയ ഒരു സ്ഥലം....ഏതോ റിസോര്‍ട്ടില്‍ എത്തിയ പ്രതീതി....മനുഷ്യന്‍ അവന്റെ അദ്വാനവും കരവിരുതും കൊണ്ട് തന്റെ താമസത്തിന് വേണ്ടി എത്ര നല്ല രീതിയില്‍ ഒരിടം തയ്യാറാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവിടം....മേല്‍ത്തരം രീതിയിലോരുക്കിയ ഒരു പുല്‍ത്തകിടിയും പൂന്തോട്ടവും  അവിടെ തത്തിത്തത്തി നടക്കുന്ന രണ്ടു അരയന്നങ്ങളും....ഇനി കുറച്ചു നാള്‍ എന്റെ താമസം ഇവിടെയാണ്‌. 






                                     ഔദ്യോഗിക ജീവിതത്തിനിടയിലെ ചില കലാപരിപാടികള്‍ക്കിടയില്‍  ഒരു ഗ്രാമ ചന്തയില്‍ പോകാന്‍ അവസരം കിട്ടി...ആഴ്ചയിലോരിയ്ക്കള്‍ ഓരോ ഗ്രാമത്തിലും നിത്യോപയോഗ സാധനങ്ങളുടെ വില്പനയ്ക്ക് വേണ്ടി സംഘടിപ്പിയ്ക്കുന്ന മാര്‍കെറ്റുകളാ വ..തങ്ങളുടെ കൃഷിയിടങ്ങളില്‍ ഉള്പാധിപ്പിച്ച എന്ത് ഉല്‍പന്നവും അവിടെ വില്‍പ്പന നടത്താവുന്നതും കൈ മാറ്റം ചെയ്യാവുന്നതുമാണ്.. ആഴ്ചയിലെ  ഒരു ദിവസം ഒരു ഗ്രാമത്തില്‍ ആണെങ്കില്‍ അടുത്ത ദിവസം മറ്റൊരിടത്തയിരിയ്ക്കും... .അന്നത്തെ ദിവസം  ഗ്രാമത്തില്‍ ഒരു ഉത്സവത്തിന്റെ പ്രതീതി ആണുണ്ടാവുക.ദിനം ദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ  സാധനങ്ങലും അവിടെ ക്കിട്ടനുണ്ട്...ഇലകള്‍ കൊണ്ടുണ്ടാക്കിയ പ്ലേറ്റുകളും നെല്ലില്‍ നിന്നുണ്ടാക്കിയ ബിയറും  നാടന്‍ മദ്യവും എല്ലാം ഉണ്ടായിരുന്നു...നാടന്‍ മദ്യം ഉണടാക്കുന്നത് മഹുവ എന്ന വൃക്ഷത്തിലെ പൂക്കള്‍ ഉണക്കി പിന്നെ അത് ശര്‍ക്കരയും മറ്റു ചില സാധങ്ങളും ചേര്‍ത്തു ഫെര്‍മെന്റ്  ചെയ്താണ്...കലങ്ങിയ വെള്ളത്തിന്റെ നിറമുള്ള നാടന്‍ മദ്യം..ഇത്  ഇവിടത്തെ  ആദിവാസികളുടെ ഇടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നിത്യേന ഉപയോഗിയ്ക്കുന്ന ഒരു സാധനമാണ്...വീട്ടില്‍ സ്വയം തയ്യാരാക്കമെന്നുള്ളവര്‍ക്ക് വേണ്ടി അതിനുള്ള അസംസ്കൃത വസ്തുവായ ഉണങ്ങിയ മഹുവ പൂക്കളും നാടന്‍ ശര്‍ക്കരയും എല്ലാം അവിടെ ലഭ്യമാണ്...ആദിവാസികളുടെ ഉപജീവന മാര്‍ഗമാണ് ഈ മഹുവ പൂക്കളുടെ ശേഖരണവും പിന്നെ ബീഡി ഉണ്ടാക്കാനുപയോഗിയ്ക്കുന്ന ഇലകളുടെ ശേഖരണവും. തെന്തു പത്ത എന്നാണിവര്‍ ബീഡിയിലയ്ക്ക്  പറയുന്ന പേര്..കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് ഒരു സീസണില്‍ നടക്കുന്നത്..അത് കൊണ്ട് തന്നെ ഇതിന്റെ ഉത്പാദനവും വിപണനവും അവരുടെ സാമൂഹിക സുരക്ഷാ വ്യവസ്ഥയെയും വളരെയധികം സ്വാധീനി ച്ചിട്ടുണ്ട്..50  ഇലകളുള്ള ഒരു കെട്ടിന് വെറും 55  -60  പൈസ മാത്രം ലഭിച്ചിരുന്ന ആദിവാസികള്‍ക്ക് ഒരു കെട്ടിന് ഏതാണ്ട് 80  മുതല്‍ 1 .02  വരെ ലഭിയ്ക്കാന്‍ തുടങ്ങിയത് നക്സലുകളുടെ ഇടപെടലുകള്‍ക്ക് ശേഷമാണ്..അതുവരെ ഈ മേഖലയിലെ ഇടനിലക്കാര്‍ പാവം ആദിവാസികളെ ചൂഷണം ചെയ്യുക തന്നെയായിരുന്നു..അത് കൊണ്ട് തന്നെ നക്സലുകളോട് ഇവിടുത്തെ ആദിവാസികള്‍ക്ക് അനുഭാവപൂര്‍ണമായ സമീപനമാണ്‌ുള്ളത്...തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി സമീപ പ്രദേശങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കാന്‍ നക്സലുകള്‍ മടിയ്ക്കാറില്ല...റോഡ്‌ , മൊബൈല്‍ ടവര്‍ , പാലങ്ങള്‍, സ്കൂള്‍ എന്നിവയുടെ നിര്‍മാണം തടയുക  ബോംബ്‌ വെച്ചു തകര്‍ക്കുക  എന്ന കലാപരിപാടിയും അവര്‍ സ്ഥിരം  നടത്താറുണ്ട്‌. നല്ല രീതിയിലുള്ള ഗതാഗത,വാര്‍ത്താ വിനിമയ സൌകര്യവും ഒക്കെ ഈ പ്രദേശത്ത് ഉണ്ടായാല്‍ അത് ഇക്കൂട്ടരുടെ സ്വൈര്യസഞ്ചാരത്തിനു വിഘ്നം വരുന്നത് കൊണ്ടും സര്‍ക്കാര്‍ , സുരക്ഷാ വിഭാഗങ്ങളുടെ ശല്യവും ഉണ്ടാകാനിടയുള്ളത് കൊണ്ടുമാണ് അവരിത് ചെയ്യുന്നത്.   ഗ്രാമീണചന്തകളുടെ സമാപനം മിക്കപ്പോഴും കോഴിപ്പോരോട് കൂടിയാണ് നടക്കുക...നല്ല മുഴുത്തു കൊഴുത്ത പൂവന്‍കോഴികളുടെ കാലുകളില്‍ കത്തിയും ബ്ലേഡും ഒക്കെ കെട്ടിവെച്ചു കുറച്ചു നാടന്‍ മദ്യവും കുടിപ്പിച്ചു  തമ്മിലടിപ്പിയ്ക്കുക...ശരിക്കും പറഞ്ഞാല്‍ അതാണീ കലാപരിപാടി....എന്നാലും  ഇത് കാണാന്‍ വളരെയധികം ആണുങ്ങള്‍ ഒത്തു കൂടുന്നത് കണ്ടു...



                                    ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍  ഒരു ആദിവാസിഗ്രാമം സന്ദര്ശിയ്ക്കാനുള്ള അവസരവും വീണു  കിട്ടി...
ഗ്രാമത്തിലെ വീടുകളെല്ലാം തന്നെ പുല്ല് അല്ലെങ്കില്‍ കപ്രേല്‍ എന്നറിയപ്പെടുന്ന ഓട് മേഞ്ഞവയാണ്.. നമ്മുടെ നാട്ടില്‍ ഉപയോഗിയ്ക്കുന്ന ഓട് പോലെ തന്നെയുള്ള സാധനമാണ് കപ്രേല്‍ ..ആകൃതിയില്‍ മാത്രമാണ് വ്യത്യാസമുള്ളത്....നെടുകെ പിളര്‍ത്ത കുഴലിന്റെ ആകൃതിയില്‍ തിരിച്ചും മറിച്ചും വെച്ചാണിത് മേല്ക്കൂരയില്‍ ഉറപ്പിയ്ക്കുന്നത്...ഇഷ്ടികയും കല്ലുകളും ഉപയോഗിയ്ക്കാതെ മണ്ണ് കൊണ്ടുണ്ടാക്കിയ ഭിത്തികള്‍ ആണെല്ലാ വീടിനും... ആറടിയോളം ഉയരത്തില്‍ വലിയ മരക്കഷ്ണങ്ങള്‍ മണ്ണില്‍ കുഴിച്ചു നിര്‍ത്തിയാണ് മുറ്റത്തിന് അതിര്‍ തിരിച്ചിരിയ്ക്കുന്നത്..ആ ധുനിക ഉപകരണങ്ങളോ പുത്തന്‍ പരിഷ്കാരങ്ങളോ ഒന്നും കടന്നു ചെല്ലാത്ത തികച്ചും അപരിഷ്‌ കൃത്യമായി പ്രകൃതിയെ മാത്രം ആശ്രയിച്ചുള്ള ജീവിതം....പുതുതലമുറയുടെ സ്വപ്നങ്ങളില്‍ പോലും കടന്നു വരാന്‍ ഇടയില്ലാത്ത തരം വ്യത്യസ്തമായ ജീവിത രീതി...



                                                 തിരിച്ചുള്ള യാത്രയിലാണ് ഇവിടുത്തെ മെറ്റല്‍ ആര്ട്ടിനെപ്പറ്റി അറിഞ്ഞത്...ബെല്‍ മെറ്റല്‍ കൊണ്ടുണ്ടാക്കുന്ന പലതരം പ്രതിമകള്‍ ആണ് സംഭവം....ഇവിടുത്തെ തന്നെ ആദിവാസികളുടെ പ്രതിമകള്‍ക്കാണ്‌ ഏറ്റവും ഡിമാണ്ട്...വരുന്ന വഴി  അതുപോലൊരു ആദിവാസി ദമ്പതികളുടെ പ്രതിമ വാങ്ങി...ഇവിടേയ്ക്ക്  നടത്തിയ യാത്രയുടെ ഓര്‍മയ്ക്കായി ഇരിയ്ക്കട്ടെ....ഒരു സുവനീര്‍....  ധോക്ര ക്രാഫ്റ്റ്‌ എന്നറിയപ്പെടുന്ന ഇതിനു നല്ല ഡിമാണ്ട് ആണത്രേ...വിദേശങ്ങളിലെയ്ക്കും മറ്റും വളരെ അധികം ഇത് കയറ്റി അയയ്ക്കുന്നുണ്ട് പോലും...


കാലാവസ്ഥ മോശമായത് കൊണ്ടും തിരികെയെത്തിയിട്ടു ചില അത്യാവശ്യ കാര്യങ്ങള്‍ പൂര്ത്തിയാക്കെണ്ടതുള്ളത്കൊണ്ടും ബാക്കിയായ ചില കാഴ്ചകള്‍ പിന്നീടെയ്ക്ക് മാറ്റി വെച്ചു... എങ്കിലും തിരിച്ചുള്ള യാത്രയില്‍ മുഴുവനും ചത്തീസ്ഗധ്  ജനതയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായ നക്സലിസത്തെ പ്പറ്റി തന്നെയായിരുന്നു ചിന്തകള്‍.........     
വായനക്കാരുടെ കൂടുതല്‍ അറിവിലേയ്ക്കായി ഈ വിഷയത്തില്‍  അരുന്ധതി റോയ്‌ ഔട്ട്‌ ലുക്കില്‍  എഴുതിയ ലേഖനത്തിന്റെ  ലിങ്കും   അതിനു മറുപടിയായി പിന്നീട് വന്ന ലേഖനത്തിന്റെ ലിങ്കും താഴെ ചേര്‍ക്കുന്നു....