Tuesday 22 May 2012

വെളുത്തകുപ്പായക്കാര്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശ വാണി പ്രക്ഷേപണം ചെയ്ത കഥയുടെ ലിഖിത രൂപം...


                                                    ഒരു ദു : സ്വപ്നത്തില്‍ നിന്നാണ് അനുപമ പൊടുന്നനെ  ഉണര്‍ന്നത് .

                                                 വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച രണ്ടു മൂന്നു പേര്‍ തനിക്ക് നേരെ നടന്നടുക്കുന്നു.യാതൊരു മുഖ പരിച്ചയവുമില്ലാത്തവര്‍.പുലര്‍ച്ചെ ചെറുതായി പെയ്യുന്ന മഞ്ഞുണ്ടയിട്ടും അവള്‍ നന്നായി വിയര്‍ത്തു.ഒട്ടു നേരം കണ്ണടച്ചു  കൈകൂപ്പി പ്രാര്‍ത്ഥിച്ചു.  അസ്വസ്സ്തമായ മനസ്സിനെ സമാധാനിപ്പിയ്ക്കാന്‍ നന്നേ ബാറ്ധപ്പെട്ടു.ചുവരിലെ ക്ലോക്കില്‍ കിളികള്‍ ചിലയ്ക്കുന്നു.6 മണി..ഇന്നലെ താന്‍ ഒരുപാട് വൈകിയാണ് കിടന്നതെന്ന് അവള്‍ ഓര്‍മിച്ചു.ഉറങ്ങുന്നതിനു മുന്ബായി വായിച്ച വനിതാ കട്ടിലിനു കീഴെ കിടക്കുന്നു..കുനിഞ്ഞെടുത്തു മേശ പ്പുരത്തു വെച്ചു.തനിന്നലെ അവസാനം വായിച്ച ഹാഫിസ്‌ മുഹമ്മദിന്‍റെ ബഷീര്‍ ഒരനുസ്മരണ ക്കുറിപ്പ്, ആ പെജിപ്പോഴും മടങ്ങിയിരിയ്ക്കുന്നു.ഉവ്വ്..ഓര്മ വരുന്നു..മരിയ്ക്കുന്നതിനു മുന്‍പായി ബഷീറും ഇങ്ങിനെയൊരു സ്വപ്നം കണ്ടതായി ലേഖനത്തില്‍ പറയുന്നുണ്ട്..വെള്ളക്കുപ്പായവും കള സവുമാണിഞ്ഞുകപ്പലിറങ്ങി വന്ന  അധൃസ്യ രൂപങ്ങളെ കിനാവ്‌ കണ്ടു പുലര്‍ച്ചെ അദ്ദേഹം ഫാബിയോടു തന്റെ സ്വപ്നത്തിലെ വിരുന്നുകാര്‍ പോയോ എന്നന്വേഷിയ്ക്കുന്നുണ്ട്..വെറുതെയല്ല താനിങ്ങനെയൊരു സ്വപ്നം കണ്ടതെന്ന് അനുപമ മനസ്സിലോര്മിയ്ച്ചു.എന്നിട്ടും വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍...എന്തോ ഒരു പന്തി കേടുള്ളത് പോലെ..മുഖം കഴുകി വന്നതിനു ശേഷവും വെറുതെ ഒരുഷാരില്ലാതെ അവളുടെ മനസ്സെവിടെയോക്കെയോ ഉടക്കി നിന്ന്..വെറുതെ കുറെ അനാവശ്യ ചിന്തകള്‍ അവളെ ശ്വാസം മുട്ടിച്ചു.സരോവരത്തിലെയ്ക്കൊന്നു വിളിച്ചാലോ...നന്ദൂ നോട് കുറച്ചു സംസാരിച്ചാല്‍ ഒരു പക്ഷെ ഒരാശ്വാസം കിട്ടിയേക്കും...നമ്പര്‍ ഡയല്‍ ചെയ്യുമ്പോഴും അവളുടെ മനസ്സെവിടെയോ ആയിരുന്നു..പിന്നെ അപ്പുറത്ത് നിന്നൊരു ശബ്ധത്തിനായി കാത്തിരുന്നപ്പോഴും അതെ അസ്വസ്ഥത...ലക്ഷ്മിയാന്റിയാണ് ഫോണ്‍ എടുത്തത്‌..

"ആന്റീ അനുവാണ്.നന്ദൂനോടൊരു കാര്യം പറയാനുണ്ടായിരുന്നു."

പതറിയ തന്റെ ശബ്ദം ആന്ടിയില്‍നിന്ന് മറച്ചു പിടിച്ചവല്‍ പറഞ്ഞു.

"അല്ല അനുമോള്‍ക്കെന്തു പറ്റി .. പനിയുണ്ടോ ? "

താന്‍ ഒളിച്ചു പിടിച്ചിട്ടും ആന്റിയത് മനസ്സിലാക്കിയല്ലോ എന്നവള്‍ ജാള്യതയോടെ ഓര്‍ത്തു..

"ഏയ്‌ ഒന്നുമില്ല നന്ദൂനെ വിളിക്കാന്ടീ
അവനിവിടില്ല മോളെ.വെളുപ്പിനെ ഇവിടുന്നിരങ്ങിയതല്ലേ.പതിവ് കസര്‍ത്തിനുഒടാനോ നടക്കാനോഎന്താനെന്നര്‍ക്കറിയാം.നീയെന്താ മറന്നു പോയോ ?ആട്ടെ ,എന്താ ഇത്ര അത്യാവശ്യം ? ആന്റി കൂടിയരിയട്ടെ ? ങ്ങാ..അനുക്കുട്ടി കോളേജ് കഴിഞ്ഞു ഇത് വഴി വാ..ആന്റി ചക്ക പ്രഥമന്‍ ഉണ്ടാക്കി വെക്കാം.നല്ല ഒരെണ്ണം കിട്ടിയിട്ടുണ്ട്.."

ചിന്തകളില്‍ മുഴുകി അവള്‍ പതുക്കെ പറഞ്ഞു..

"ശരിയാന്റി ,നന്ദു വന്നാല്‍ ഇങ്ങോട്ടൊന്നു വിളിക്കാന്‍ പറയണം."

ഫോണ്‍ വെച്ചു തിരിഞ്ഞപ്പോഴും അവള്‍ക്കുള്ളില്‍ അത്‌ ഭുതമായിരുന്നു..നന്ദുവിന് പതിവുല്ലതാണീ എക്സര്‍സൈസ്.എന്നിട്ടും താനിന്ന്അത് മറന്നിരിയ്ക്കുന്നു.നിസ്സനഗയായി തലകുമ്പിട്ടു മേശമേല്‍ കിടക്കുമ്പോള്‍ പിന്നില്‍ അമ്മയുടെ സബ്ദം.

"ഇന്നെന്താ കൊളെജിലെക്കില്ലേ ? അതെങ്ങിനെയാ ഒരു പോള കണ്ണടച്ചിട്ടുണ്ടോ ഇന്നലെ നീ..വെളുക്കുവോളം മുറിയില്‍ വെളിച്ചം കണ്ടു.കഥയും കവിതയും കുത്തി കുരിച്ചിരുന്നോ.പടിത്തത്തിലുണ്ടോ ഈ ഒരു ശ്രദ്ധ ? ഉറക്കം പോലുമില്ലാതെ ഒരു കവിതയെഴുത്ത്..വേഗം കുളിച്ചു വല്ലതും വന്നു കഴിക്കാന്‍ നോക്ക്.സുഖമില്ലെങ്കില്‍ ഇന്ന് ക്ലാസ്സില്‍ പോകേണ്ട"

വേഗം ഞെട്ടി പിടഞ്ഞെനീട്ടു.....കിടക്കുന്നത് മുത്തശ്ശി അറിഞ്ഞാല്‍ കുഴപ്പമാണ്.രണ്ടു മൂന്നു ദിവസത്തേക്ക് ക്ലാസ്സിലും വിടില്ല..മൂടി പ്പുതപ്പിച്ച്ചു പൊടിയരി കഞ്ഞിയും കുരുമുളക് കാപ്പിയും തന്നു രോഗിയാക്കി കലയും.ചില്ല് ജനാലകള്‍ തുറക്കുമ്പോള്‍ കണ്ടു.മുറ്റത്ത് മഞ്ഞ റോസ് പൂത്തിരിക്കുന്നു.ഇന്നലെയും മൊട്ടുകള്‍ നോക്കി താന്‍ ഉറപ്പു വരുത്തിയതാണ്.പുലരുംപോഴേ പോയി നോക്കണം എന്ന് കരിതിയിരുന്നതാണ്.അതും മറന്നു.ഇളവെയില്‍ വീണു തുടങ്ങിയ കൊണ്ട് അതിന്റെ ചന്തം അല്പം കുറഞ്ഞിരിക്കുന്നു.ഇട്ടു വീണ മഞ്ഞിന്‍ കനങ്ങളൊക്കെ ഉരുക് ക്കഴിഞ്ഞു.തൊടിയില്‍ മുഴുവന്‍ ചുറ്റി നടക്കുമ്പോഴും പിന്നീട് കുളിക്കുംപോലുമൊക്കെ അനുപ മ ചിന്തകളിലായിരുന്നു.പുലര്‍ച്ചെ കണ്ട സ്വപ്നത്തിന്റെ നിഴലുകള്‍ അവളെ വിട്ടകന്നതെയില്ല.വെളുത്ത വസ്ത്രം ധരിച്ച മുഖം വ്യക്തമല്ലാത്ത അവര്‍ ആരൊക്കെയായിരുന്നു..?നല്ല ഉയരമുള്ള കഷണ്ടി കയറിയ തലയുള്ള ആരോ  ഒരാള്‍. അതവള്‍ക്കൊര്‍മയുണ്ട്കോളേജില്‍ കെമിസ്ട്രി ഡിപാര്‍ട്ട്മെന്റിലെ ജോണി കള്ളൂപ്പരംപന്‍ സാറിനെ പ്പോലെ ഒരാള്‍..അല്ല ..സാറല്ല...സാറിനിത്രയും കഷണ്ടിയില്ല..പിന്നെയാരാന് ? ഷവറിനു താഴെ തണുത്ത വെള്ളത്തിന്റെ സൂചി ക്കുത്തെറ്റ് നിന്നവള്‍ ആലോചിച്ചു.പെട്ടെന്ന് ബോധ മണ്ഡലത്തില്‍ എന്തോ ഒന്ന് മിന്നി മറഞ്ഞത് പോലെ...വിശ്വ സാഹിത്യ കാരന്‍ ബഷീര്‍ ആകുമോ ? ബേപ്പൂര്‍ സുല്‍ത്താന്‍ ? അദേഹ മായിരുന്നോ തന്റെ സ്വപ്നത്തില്‍ ? ഇന്നലെ വായിച്ച ഹാഫിസ്‌ മുഹമ്മദിന്റെ ആ അനുസ്മരണം അത്രയ്ക്ക് ഹൃദയ സ്പര്സിയായിരുന്നു.അതല്ലാതെ ജന കോടികളുടെ ആ എഴുത്ത് കാരന്‍ തന്റെ സ്വപ്നത്തില്‍ കടന്നു വരാന്‍ കാരണം മറ്റെന്താനുള്ളത്..? എത്രയൊക്കെ ചിന്തിച്ചിട്ടും അവള്‍ക്കൊരു കാരണം കണ്ടെത്താനായില്ല.അശ്രദ്ധമായി തല തുവര്‍ത്തുമ്പോഴും അവളൊരു കാരണം തിരയുക ആയിരുന്നു..

കാപ്പി കഴിച്ചു കൊണ്ടിരുന്നപ്പോലാണ് ഫോണ്‍ ബെല്ലടിച്ച്ത്.മുറിച്ച ദോശ പ്ലേറ്റില്‍ തന്നെയിട്ട് ഓടി ച്ചെന്നു.അതിനു മുന്പേ ഉണ്ണി ഫോണ്‍ എടുത്തിരുന്നു.വിജയ ഭാവത്തില്‍ അവന്‍ തനിക്ക് നേരെ നീട്ടി എന്തോ കുസൃതി പറഞ്ഞു.മറിച്ചൊന്നു പറയാന്‍ നിന്നില്ല.

"ഹല്ലോ അനു ഹിയര്‍ .."

വിതുംബലടക്കി പറഞ്ഞപ്പോള്‍ അനുപമയുടെ ചുണ്ടുകള്‍ വിറച്ചു..വാക്കുകള്‍ക്കു വേണ്ടി പരത്തി നിപരീക്ഷയാകുന്നു.. ല്‍ക്കും ബോള്‍ നന്ദുവിന്റെ വക ഒരായിരം ചോദ്യങ്ങള്‍...കൂട്ടത്തില്‍ ഒരു താക്കീതും...

"പെണ്ണെ..നിന്റെ ഉഴാപ്പോക്കെ കളഞ്ഞു..പഠിച്ചു തുടങ്ങിക്കോണം.റാങ്ക് വാങ്ങിയില്ലെങ്കില്‍ ദെ നിന്നെ ഞാനഗ് തഴയും..എന്നിട്ട് വല്ല ഡോക്ടരെയോ എന്ജിനീയരെയോ തപ്പും..ഒരേയൊരു കടമ്പ കൂടി കടന്നാല്‍ നന്ദു വെറും നന്ദു അല്ല...നന്ടകൃഷ്ണന്‍ ഐ പിഎസ് ആണ്..മറക്കണ്ട .ഒരു ഐ പി സ്കാരന് മലയാളം സാഹിത്യത്തില്‍ മാസ്ടര്‍ബിരുദ ധാരിയെയെ കിട്ടുകയുല്ലോ എന്നറിയാമല്ലോ.പക്ഷെ നന്ദുവിന് ഈ അനുക്കുട്ടിയെ മതി..നന്ടുവിനീ ഭ്രാന്തത്തി പെന്നില്ലെന്കില്‍ വയ്യ എന്നായിരിയ്ക്കുന്നു..പിന്നെ നിന്റെ പുതിയ ഒരു സൃഷ്ടി ഇന്നല്ലേ കലാ കൌമുദിയില്‍ വായിച്ചു..സ്റ്റൈല്‍ സാധനം..പെണ്ണിനെ സംമാധിച്ചിരിയ്ക്കുന്നു..വൈകിട്ട് ഇത് വഴി വരില്ലേ ? നിനക്കെന്തോ സുഖമില്ലെന്ന് അമ്മ പറയുന്നു ?ഉറക്കമിലച്ചിട്ടാവും ല്ലേ ?വൈകിട്ട് നമുക്കൊന്ന് ചുറ്റാന്‍ പോകാം..എന്താ നീ ഒന്നും പറയാത്തത് ?നല്ല ഉശാരായിരിക്ക് പെണ്ണെ .എനിക്കൊന്നു സെലെച്ഷന്‍ കിട്ടിക്കോട്ടെ..നമുക്ക് കാര്യങ്ങളൊക്കെ സ്പീടാക്കണ്ടേ ?നന്ദൂനു ധൃതിയായിരിയ്ക്കുന്നു...അപ്പൊ വൈകീട്ട് സരോവരത്തില്‍...."

                                    നന്ദൂന്റെ ആഹ്ലാധത്തിനിടയില്‍ അവളുടെ ചിലംബിച്ച് ശബ്ധം മുങ്ങി പ്പോയി..തന്റെ സ്വപ്നത്തെ ക്കുറിച്ചു പോലും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല..നന്ദു ഇപ്പോഴും ഇങ്ങിനെയാണ്..ഇങ്ങോട്ട് ഒരു നൂറു കൂട്ടം കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കും..നേരില്‍ കാണുമ്പോളും കഥ ഇത് തന്നെ..താന്‍ പറയുന്നതൊന്നും കേള്‍ക്കുന്നുണ്ടാകില്ല..വെറുതെ കണ്ണിലേക്ക് തുറിച്ചു നോക്കിയിരിക്കും..ഇടക്കൊക്കെ നന്ദു കുറച്ചൊന്നുമല്ല തന്നെ ദേഷ്യം പിടിപ്പിക്കുന്നത്..ഉള്പ്പുലകത്തോടെ നന്ദുവിന്റെ കുസൃതികള്‍ അവള്‍ ഓര്‍ത്തു..തിരിച്ചു വന്നു പ്ലേറ്റില്‍ ബാക്കി വന്ന ദോശയും ചട്നിയും സിങ്കില്‍ ഇടുമ്പോള്‍ അവളുടെ മനസ്സ് മുന്പത്തെക്കലതെക്കാള്‍ അസ്വസ്ഥമായിരുന്നു..നന്ടുവിനിഷ്ടമുള്ള ഇളം നീല സല്‍വാര്‍ കമ്മീസ് ധരിക്കുംപോലും ദ്രെസ്സിംഗ് ടാബിലിനു മുന്നിലിരുന്നു ഒരുങ്ങുംപോലും അവളുടെ മനസ്സ് എന്തിനെന്നറിയാതെ വ്യാകുല പ്പെട്ടു കൊണ്ടിരുന്നു...താന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥമെന്തെന്നു അവള്‍ തന്നോട് തന്നെ പലവട്ടം ചോദിച്ചു കൊണ്ടിരുന്നു..ശാലു പറയാറുള്ള ഫാദര്‍ ഫെലിക്സിനെ ക്കുരിച്ചോര്‍മ്മ വന്നു..സ്വപ്നങ്ങളുടെ പൊരുള്‍ തേടുന്ന ഫാദര്‍ ഫെലിക്സ്..സൈക്കോളജി പ്രൊഫസ്സര്‍..കോളേജില്‍ ചെന്നിട്ട് ശാലുവിന്റെ സഹായം തേടണം.നിലക്കന്നാടിയില്‍ രൂപം തെളിഞ്ഞപ്പോള്‍ മനസ്സിലായി ഇന്നലെ വൈകി ഉറങ്ങിയതിന്റെ അടയാളം...തന്റെ കണ്‍ പോളകള്‍ കാണാം തൂങ്ങി വീര്‍ത്തിരിക്കുന്നു..വൈകിട്ട് തന്നെ ഈ രൂപത്തില്‍ കണ്ടാല്‍ നന്ദു വഴക്ക് കൂട്ടും..തീര്‍ച്ച..തന്റെ സ്വപ്നത്തെ ക്കുറിച്ചു നന്ദൂനോട് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....ഇന്നെങ്കിലും ബൈക്കിലുള്ള ചുറ്റല്‍ വേണ്ടെന്നു പറയാമായിരുന്നു...പറഞ്ഞാലും നന്ദു കേള്‍ക്കില്ല...ഒക്കെ തന്റെ ഭ്രാന്താണെന്ന് പറഞ്ഞു കളിയാക്കും...വണ്ടിയില്‍ കയറിയാല്‍ ലഹരി പിടിച്ച പോലെയാണ് നന്ദുവിന്..മരണപ്പാച്ചില്‍ ..കന്നുമില്ല കാതുമില്ല..താന്‍ പുരകിലുന്ടെന്കിലും ഇത് തന്നെ കളി.ടെശ്യപ്പെട്ടാലും പിണങ്ങിയാലും ചിരി...അനുക്കുട്ടീടെ കുറുമ്പ് കാണാനും ചന്തമാനെന്നു പറയും..അവന്റെ കുസൃതികളെ ക്കുരിക്‌ ചോര്‍ത്തു അവള്‍ ഉള്ളില്‍ ചിരിച്ചു...പിന്നില്‍ അമ്മ ടിഫിന്‍ ബോക്സ്‌ കൊണ്ട് വെച്ച് വിളിച്ച്പ്പോലാണ് ചിന്തയില്‍ നിന്നുനര്‍ന്നത്‌..
ബുക്കുകള്‍ അടുക്കി ബാഗില്‍ വെക്കുമ്പോള്‍ അവള്‍ വിളിച്ചു പറഞ്ഞു...

"അമ്മേ  ഞാന്‍ വൈകിയേ വരൂ..ലക്ഷ്മി ആന്റിയുടെ അടുത്തു പോകും..നന്ദു ഇപ്പോള്‍ വിളിച്ചിരുന്നു..."

                                         കള്ളച്ചിരിയുമായി തിരിയുന്ന അമ്മയെ കണ്ടപ്പോള്‍ ഉള്ളാലെ ആകെ ഒരു ലജ്ജ പൂത്തിറങ്ങി..ഒരു നിമിഷത്തേക്ക് അവള്‍ തന്റെ ഉള്ക്കണ്ടാകളെല്ലാം ഇറക്കി വെച്ചു..ഇടനാഴി കടന്നു തലത്തില്‍ ഇരുന്നു പത്രം വായിക്കുന്ന മുത്തശ്ശിയുടെ അടുത്തു ചെന്ന് ചുമലില്‍ കുലുക്കി അവള്‍ ചോദിച്ചു..

"ഞാന്‍ ലക്ഷ്മി ആന്റിയുടെ അടുത്തു പോകുന്നുണ്ട്...എന്തെങ്കിലും പറയണോ ?"

അമ്മ ചിരിച്ച അതെ ചിരിയോടെ മുത്തശ്ശി പറഞ്ഞു.

"അവളോട്‌ ഒന്നിങ്ങട് വരാന്‍ പറയു അനുക്കുട്ടി..ഞങ്ങള്‍ക്ക് ഒരൂട്ടം തീരുമാനിക്കാനുണ്ട്..."

മുത്തസ്സിയോടു കെറുവ് കാണിച്ചു തിരിച്ചു നടന്നു..എന്നിട്ടും അലോസരപ്പെടുത്തുന്ന ചിന്തകളില്‍ നിന്നവള്‍ക്ക് മോചനം ആയില്ല..ഗേറ്റ് കടക്കുംബോലും ഉള്ളിളിരുന്നെന്തോ വിങ്ങുന്നുണ്ടായിരുന്നു...എവിടെയോ കുത്തി നോവിക്കുന്ന വേദന അവളറിഞ്ഞു..മുറ്റത്ത് പൂത്തു നില്‍ക്കുന്ന മഞ്ഞ റോസ് ഒന്ന് കൂടി നോക്കിയില്ലല്ലോ എന്ന് മുന്നോട്ടു നടക്കുമ്പോള്‍ അവലോര്‍മ്മിച്ച്ചു...എത്ര നല്ല കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും പുലര്‍ച്ചെ കണ്ട സ്വപ്നത്തിലെ വെളുത്ത കുപ്പായകാര്‍ അവള്‍ക്കു പിന്നാലെ ഉണ്ടായിരുന്നു..അശ്രദ്ധയോടെ റോഡ്‌ മുറിച്ചു കടക്കുംപോലും അവള്‍ മറ്റൊന്നും അറിഞ്ഞില്ല.തന്നെ പിന്തുടരുന്ന സുബ്ര വസ്ത്ര ധാരികളുടെ നിഴല്‍ മാത്രമേ അവള്‍ കണ്ടുള്ളൂ...അവരുടെ കാലൊച്ച തനിക്ക് പിന്നില്‍ നടന്നടുക്കുന്നത് അവള്‍ അറിഞ്ഞു.റോഡിനപ്പുറത്തെ ചെമ്മന്നിലേക്ക് ഊക്കോടെ അവളെ തെരുപ്പിച്ചു ഒരു ചുവന്ന മാരുതി വാന്‍ കടന്നു പോയി..അപ്പോഴും അനുപമ സ്വപ്നങ്ങളില്‍ ആയിരുന്നു..നീല കംമീസ്സില്‍ അവളുടെ യൌവന സ്വപ്‌നങ്ങള്‍ ചുവന്ന പൂക്കള്‍ തുന്നി ചേര്‍ക്കുമ്പോള്‍ അനുപമ ഉറക്കത്തിലായിരുന്നു..അവള്‍ വീണ്ടും വെളുത്ത കുപ്പായക്കാരെ സ്വപ്നം കണ്ടു...അവര്‍ ദൂരെ എവിടേക്കോ തന്നെ കൊണ്ട് പോകുന്നതായി അവള്‍ക്കു തോന്നി..പുലര്‍ച്ചെ വിരുന്നു വന്ന വെളുത്ത കുപ്പായ കാരെ തിരിച്ചറിയാന്‍ ആ പാതി സ്വപ്നം മുഴുമിപ്പിക്കാന്‍ അനുപമ ചെമ്മണ്‍ നിരത്തില്‍ കണ്ണുകള്‍ പൂട്ടി ക്കിടന്നു....

1 comment:

  1. കൊള്ളാം....നന്നായിട്ടുണ്ട് .....അനുപമ ഒരു നോവായി മനസ്സില്‍ നിറയുന്നു...

    ReplyDelete